“ഇന്നലെ രാവിലെ അമ്മ അവസാനമായി എന്താണു പറഞ്ഞതെന്ന് ഓർക്കുന്നുണ്ടോ?” ഇൻസ്പെക്ടർ ഭോസ്ലെ ജനലിലൂടെ പുറത്തെ സായാഹ്നം നോക്കിയിരിക്കുന്ന ആഭാ കുൽക്കർണിയോടു ചോദിച്ചു. എന്നാണ് അമ്മയോട് അവസാനമായി മിണ്ടിയത് എന്ന മറ്റൊരു ചോദ്യം ആഭയുടെ മനസ്സിനെ അലട്ടുകയായിരുന്നു അപ്പോൾ. അമ്മയോട് എന്നാണ് അവസാനമായി മിണ്ടിയത്? ആഭ ഒരുപാട് ചികഞ്ഞാലോചിച്ചു. കഴിഞ്ഞ നാളുകളിലെന്നോ ഒരു രാത്രി മേധയുടെ വീട്ടിലേക്കെന്നു പറഞ്ഞ് അമ്മയുടെ എന്തിനാ ഈ നേരത്ത് പോവുന്നത്, എങ്ങിനെയാണ് പോവുക, ആരെല്ലാം കൂടെ ഉണ്ട്, ഒമ്പതു മണിക്ക് മുന്നേ എത്തില്ലേ, …
Category: Uncategorized
അന്ന്… ഒരു പക്ഷിപ്പനിക്കാലത്ത്..
പെട്രോൾ വില ബാരലിന് കൂടുതലും ലിറ്ററിന് കുറവും ആയിരുന്ന സുവർണ്ണകാലം.ഒമാൻ നിവാസികളുടെ വാരാന്ത്യ അവധി വ്യാഴവും വെള്ളിയും ആയിരുന്ന കാലം.അന്നാളുകളിലൊന്നാണ് ലോകം പക്ഷിപ്പനി ഭീതിയിലകപ്പെട്ടത്.ശക്തമായ ബോധവൽക്കരണത്തിലൂടെയും മുൻകരുതൽ നടപടികളിലൂടെയും ഒമാൻ പക്ഷിപ്പനിയെ ഫലപ്രദമായി തന്നെ പ്രതിരോധിച്ചു. പാവം ചിക്കനെ വരെ ജനം സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന അക്കാലത്ത് പതിവു പോലെ ഒരു വ്യാഴാഴ്ച ഉച്ചക്ക് ഹാഫ് ഡേ ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്കു വരികയായിരുന്നു അദ്ദേഹം.സൗകര്യത്തിനായി നമുക്ക് അദ്ദേഹത്തെ പിള്ളസാർ എന്നു വിളിക്കാം.സൽസ്വഭാവി,പരോപകാരി,സാത്വികൻ,ഒരു പെട്രോളിയം കമ്പനിയിലെ ഉന്നതോദ്യോഗസ്ഥൻ. പാർക്കിംഗിലെത്തി വണ്ടിയെടുക്കാൻ …
നിങ്ങൾക്കങ്ങനെയൊക്കെ പറയാം
ആപാദചൂഢം കുളിർക്കെ എണ്ണ തേച്ച് ഒരു കൈയിൽ തോർത്തും മറുകൈയിൽ സോപ്പുപെട്ടിയുമായി അമ്പലക്കുളത്തിൽ മുങ്ങിക്കുളിക്കുവാനിറങ്ങിയ കൃഷ്ണൻ കർത്താവ് പടിപ്പുറത്ത് ഒരു മാത്ര ശങ്കിച്ചു നിന്നു.പിന്നെ ഇടത്തോട്ട് ധൃതിയിൽ നടന്നു.അമ്പലക്കുളം വലത്തോറത്തല്ലേ കൃഷ്ണാ എന്ന് എന്നത്തേയും പോലെ അന്നും കർത്താവിൻ്റെ അമ്മ ഓർമ്മിപ്പിച്ചു.ആധാരം കർത്താവ്,ബ്രോക്കർ കർത്താവ്, വെപ്രാളം കർത്താവ് എന്നിങ്ങനെ നിരവധി പേരുകളിൽ നാട്ടിൽ അറിയപ്പെടുന്ന കർത്താവിൻ്റെ യഥാർത്ഥ നാമധേയം കൃഷ്ണൻ കർത്താവാണെന്നത് നാട്ടുകാർ മറക്കാതിരിക്കുന്നത് നിത്യേന അമ്മ ഈ ചോദ്യം ചോദിക്കുന്നത് കൊണ്ടാണെന്ന് മനസ്സിൽ ചിരിച്ചു കൊണ്ട് …
തഥാസ്തു
നാൽപ്പത്തൊന്നു നാൾ നീണ്ട കഠിന തപസ്സിനൊടുവിൽ അവൻ പ്രത്യക്ഷപ്പെട്ടു;സാക്ഷാൽ ദൈവം.മരുഭൂമിയുടെ മര്യാദക്കനുസരിച്ച് തലേക്കെട്ടും നീളൻ കന്തൂറയുമായി ഒരു അലവലാതി ലുക്കിൽ.അഭയ വരദ ആയുധ പാണിയായി സർവ്വാഭരണവിഭൂഷിതനായി പട്ടുചേലയിൽ പൊതിഞ്ഞ് ചെണ്ടമേളത്തിൻ്റെയും ബാൻറുവാദ്യത്തിൻ്റെയും അകമ്പടിയോടെ വരുമെന്നായിരുന്നു പ്രതീക്ഷ.അല്ലെങ്കിലും പ്രതീക്ഷകൾ തെറ്റിക്കുന്നിടത്താണല്ലോ ദൈവത്തിൻ്റെ കളി കിടക്കുന്നത്.മിനിമം ഒരു ഊദിൻ്റെ മണമെങ്കിലും ആവാമായിരുന്നു.... സസ്പെൻസിൻ്റെയും ട്വിസ്റ്റിൻ്റെയും ഉസ്താദാണെന്ന് തോന്നുന്നു.അങ്ങ് ദൂരെ മരുപ്പച്ചയിൽ ഒരു പൊട്ടായി പ്രത്യക്ഷപ്പെട്ട് സ്ലോ മോഷനിൽ അടിവച്ചടി വച്ച് നടന്നു വന്നു.അവൻ്റെ വരവിൻ്റെ അടയാളങ്ങൾക്കായി കാതോർത്തുവെങ്കിലും ഒന്നുമുണ്ടായില്ല.കാറ്റ് വീശലോ …
എൻ്റെ ഈശൻ
എൻ്റെ ഈശൻ കർക്കശക്കാരനായ ഒരു ഗണിതാധ്യാപകൻ. കനലാളുന്ന കണ്ണുകളോടെ കയ്യിലേന്തിയ ചൂരലോടെ എൻ്റെ മുന്നിലിരിക്കുന്നു. വെട്ടിയും തിരുത്തിയും മായ്ച്ച് എഴുതിയും തെറ്റായ സൂത്രവാക്യങ്ങളും സമവാക്യങ്ങളും തെറ്റായിടത്ത് പ്രയോഗിച്ചും തലയുയർത്താതിരുന്നു ഞാൻ വേവലാതി കൊള്ളവേ ഇത് തെറ്റ്, ഇത് തെറ്റെന്ന ഗർജ്ജനത്തോടെ ഉയർന്ന് താഴുന്ന ചൂരൽ ഓർക്കാപ്പുറത്തെൻ്റെ തോളിലും തലയിലും നടുവിലും മിന്നൽപ്പിണരായി പതിക്കുന്നു. സഹപാഠിയുടെ താളിൽ നിന്നു ഇടംകണ്ണിട്ടു നോക്കി പകർത്തിയെഴുതിയ ഉത്തരവും തെറ്റിപ്പോയിരിക്കുന്നു. മായ്ച്ച് മായ്ച്ച് ഏടും കീറിയിരിക്കുന്നു. കണ്ണുനീർ വീണ് കുതിർന്നും പോയിരിക്കുന്നു. ഇത് …
മടക്കയാത്ര
'' അമ്മേ ഇങ്ങനെയാണോ ചിക്കൻ ഉണ്ടാക്കുന്നത്?" മകൻ്റെ കനപ്പിച്ച സ്വരം കേട്ട് അടുക്കളയിൽ പുകയൂതി കണ്ണ് കലങ്ങി നിൽക്കുന്ന അമ്മ തിരിഞ്ഞു നോക്കി എന്തോ ഓർത്ത് പുഞ്ചിരിച്ചു. അവരുടെ ചെത്തിത്തേക്കാത്ത ചുമരുകളുള്ള ചെറിയ വീട്ടിൽ മുതിർന്ന ഒരു ആൺശബ്ദം മുഴങ്ങിക്കേട്ടിട്ട് വർഷങ്ങൾ പലതു കഴിഞ്ഞിരുന്നു. പതിനാലാം വയസ്സിൽ ജോലി തേടി നാടു വിട്ട മകനാണ് അഞ്ചു വർഷങ്ങൾക്ക് ശേഷം മടങ്ങി വന്നിരിക്കുന്നത്. അവനു താടിമീശകൾ മുളയ്ക്കുകയും അവൻ്റെ ശബ്ദം കനക്കുകയും മുഖം കരുവാളിക്കുകയും ചെയ്തിരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് …
ഈയെസ്പി
''നമുക്കിവിടെ കത്തണ വെയില്.തെക്കോട്ടൊക്കെ നല്ല മഴയും കൊടുങ്കാറ്റുമൊക്കെയാണത്രേ. കടലും ക്ഷോഭിച്ചൂന്നാ കേൾക്കണത്." ഉച്ചയ്ക്കു തൊട്ടു മുമ്പുള്ള പിരിയഡിൽ സ്റ്റാഫ് റൂമിലേക്ക് കയറി വന്ന പ്യൂൺ രാമകൃഷ്ണൻ എല്ലാവരോടുമായി പറഞ്ഞു. സ്വന്തം കസേരകളിൽ ഇളവേറ്റിരിക്കുന്ന ലെഷർ പിരിയഡ് അദ്ധ്യാപകരെല്ലാം രാമകൃഷ്ണനെ നോക്കി.ക്ലർക്ക് പ്രഭാകരനോടൊപ്പം ശമ്പള ബില്ല് മാറാനായി ട്രഷറിയിൽ പോയി വരുന്ന വഴിയാണ് രാമകൃഷ്ണൻ.ട്രഷറിയിൽ പോയി വന്നാൽ ത്രസിപ്പിക്കുന്ന പല കഥകളും പറയാനുണ്ടാവും രാമകൃഷ്ണന്. എന്നാലിന്ന് അങ്ങനെയൊന്നും പറയാനുള്ള ഒരു മാനസികാവസ്ഥയിലല്ല രാമകൃഷ്ണൻ.സ്റ്റാഫ് റൂമിലെ വേണു മാഷുടെ സാന്നിദ്ധ്യമാണ് …
ഉൾക്കാഴ്ച്ച
കേശവപിള്ള വല്ലാത്ത കലിപ്പിലാണ്.അങ്ങ് കോട്ടയത്തുള്ള സ്വവസതിയിൽ നിന്ന് നിത്യേന നടന്നു ചെന്ന് വിശ്വസ്തതയോടെ സർക്കാരിനെ സേവിച്ചിരുന്ന തന്നെ ഈ അടുത്തൂൺ കാലത്ത് പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഓണംകേറാമൂലയിലുള്ള ഒരു വില്ലേജാപ്പീസിലേക്ക് മാറ്റി നിയമിച്ചതിൽ അദ്ദേഹത്തിനു തീർത്താൽ തീരാത്ത അമർഷമുണ്ട്. മേലാപ്പീസർക്കെതിരേ ധർമ്മയുദ്ധം നയിച്ചതിൻ്റെ പേരിലായിരുന്നു ഈ അപ്രതീക്ഷിത നടപടി അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. അയൽക്കാരനുമായുള്ള അതിർത്തി തർക്കം,സഹോദരിയുമായുള്ള ഭാഗത്തർക്കം, ഭാര്യയുമായി കാലങ്ങളായി നിലനിന്നു പോരുന്ന ശീതയുദ്ധം,മക്കളുമായുള്ള നിരന്തരമായ അഭിപ്രായ വ്യത്യാസം എന്നിവയൊക്കെ കൊടുമ്പിരി കൊണ്ടു നിൽക്കുന്ന …
കുറ്റം കാഴ്ച്ചപ്പാടുകളുടേതാണ്
വടക്കോട്ടു പോവുന്ന രാത്രിയിലെ ദീർഘദൂര ബസ്സ്.അവസാനത്തെ സീറ്റിൽ രണ്ടു പേർ.നേരം പാതിര കഴിഞ്ഞെങ്കിലും രണ്ടു പേരും ഉറങ്ങിയിട്ടില്ല.പുറത്തെ കനം കൂടിയ ഇരുട്ടും ഇരുട്ടിൻ്റെ ആ മഹാഗാഥക്ക് കുത്തും കോമയും ഇട്ട് പുറകോട്ടോടുന്ന വെളിച്ചങ്ങളും നോക്കി ഇരിക്കുകയാണ് ഇരുവരും. അവരിൽ ഒരാൾ അവധി കഴിഞ്ഞു മണലാരണ്യത്തിലേക്ക് തിരികേ പോവുന്ന പ്രവാസിയാണ്.താൻ മടങ്ങിച്ചെല്ലുന്ന ദുരിത ജീവിതത്തെപ്പറ്റിയും അവിടെ തന്നേയും കാത്തിരിക്കുന്ന അത്യധ്വാനത്തെ പറ്റിയും ഒറ്റപ്പെടലിനെ പറ്റിയും ഗൃഹാതുരത്വത്തെ പറ്റിയും അയാൾ ആകുലനായി. “ശരിയായ ജയിൽജീവിതമാണു ഭായ്” മറ്റേയാളും താൻ മടങ്ങി …
കണ്ണനെ കാണുന്നവർ
ക്ഷേത്രനഗരി. നല്ല തിരക്ക്:കണ്ണനെ കാണാനെത്തിയവരുടെ തിരക്ക്.ആർത്തരായി,ദീനരായി,കുതുകികളായി, ഉല്ലാസികളായി,പ്രാർത്ഥനാ നിർഭരരായി ജനം കണ്ണൻ്റെ മുന്നിലേക്ക് ഒഴുകിയെത്തി. ധൃതി പിടിച്ചോടുന്ന ആ പുരുഷാരത്തേയും നോക്കി തിരക്കേറിയ ഒരു ഹോട്ടലിൽ പ്രഭാത ഭക്ഷണത്തിനിരിക്കുകയായിരുന്നു അയാൾ. പഴമയുടെ പ്രൗഢിയും പുതുമയുടെ നിറച്ചാർത്തും ഉള്ള ഒരു ഹോട്ടൽ. ദർശനത്തിനായെത്തിയിരിക്കുന്ന ഒരു വലിയ സംഘം അവിടുത്തെ മിക്കവാറും ഇരിപ്പിടങ്ങളും കൈയടക്കിയിരുന്നു.സംഘാംഗങ്ങൾ എല്ലാവരും വന്നില്ലേ ഇരുന്നില്ലേ എന്ന ഉറപ്പു വരുത്തിയും, അകത്ത് കയറാതെ പുറത്ത് തത്തിക്കളിക്കുന്ന യുവജനങ്ങളെ ഇടയ്ക്കിടക്ക് അകത്തേക്ക് ക്ഷണിച്ചും സംഘത്തലവൻ ഭക്ഷണശാലയുടെ നിയന്ത്രണം സ്വയം …
