അറിയാത്ത നഗരത്തിൻെറ ആരവങ്ങളിലേയ്ക്ക് ഏതു പടച്ചട്ടയണിയിച്ചാണ് നിന്നെ ഞാൻ യാത്രയാക്കേണ്ടത് ? ഏതു ദിവ്യാസ്ത്രമാണു കാതിലോതി തരേണ്ടത് ? "ഒഴിയുന്ന കിളിക്കൂടിൻെറ വ്യഥ... " സർവ്വമറിയുന്ന കാലം നെറ്റി ചുളിച്ച് പിറുപിറുത്തു. കാലമേ... ശൂന്യമായത് കിളിക്കൂടല്ല, ഞാനാണ്: എൻെറ ഹൃദയമാണ് ആ നഗരത്തിൽ വച്ചു പോന്നത്.
